അസീറിലെ ഏറ്റവും വലിയ വിനോദ കേന്ദ്രത്തിന്റെ നിർമാണം പ്രഖ്യാപിച്ചു

ജിദ്ദ: സൗദി വിനോദ മേഖല വികസന കമ്പ നിയായ ‘സെവനി’ൻ്റെ അഞ്ചാമത്തെ വിനോ ദ കേന്ദ്രം അസീർ മേഖലയിൽ നിർമിക്കുന്നു. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് മേ ഖല ഗവർണറും അസീർ വികസന അതോറി റ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അ മീർ തുർക്കി ബിൻ തലാലിൻ്റെ രക്ഷാകർതൃ ത്വത്തിൽ നടന്നു. അസീറിലെ ‘സെവനി’ന്റെ ആദ്യത്തെ പദ്ധതിയാണിത്. 1300 കോടി റി യാൽ മുതൽമുടക്കിൽ അബഹ, ഖമീസ് മു ശൈത്ത് നഗരങ്ങൾക്കിടയിൽ അബഹ അ ന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 64,000 ചതുരശ്ര വിസ്‌തൃതിയിലാണ് കേന്ദ്രം നിർമിക്കുന്നത്.പദ്ധതി പ്ലാൻ തയാറാക്കിയിരിക്കുന്നത് ഇന്റർ നാഷനൽ ആർക്കിടെക്‌ചർ, ഡിസൈൻ ആ ൻഡ് പ്ലാനിങ് കമ്പനി (ജെൻസലർ) ആണ്. അസീർ പ്രദേശത്തിൻ്റെ നഗര സ്വത്വത്തിൽനി ന്ന് പ്രചോദനം ഉൾക്കൊണ്ട് അതിന്റെ തന തായ സ്വഭാവവും കോട്ടകളിൽ ഉൾക്കൊള്ളു ന്ന അതുല്യമായ സൗന്ദര്യവും പ്രകടിപ്പിക്കു ന്നതാണ് പദ്ധതി പ്ലാൻ. നിർമാണ പ്രവർത്ത നങ്ങൾ നടത്താൻ മോഡേൺ ബിൽഡിങ് ലീ ഡേഴ്സുമായി (എം.ബി.എൽ) സെവൻ കമ്പ നി കരാറിൽ ഒപ്പുവെച്ചു.എട്ട് സവിശേഷ വിനോദ മേഖലകൾ അബ ഹയിലെ ‘സെവൻ’ വിനോദ കേന്ദ്രത്തിലുൾ പ്പെടും. ഭരണകൂടത്തിൻ്റെ മഹത്തായ പിന്തു ണയിൽ അസീർ മേഖല എല്ലാ രംഗങ്ങളിലും അദ്ഭുതപൂർവമായ നവോത്ഥാനത്തിന് സാ ക്ഷ്യം വഹിക്കുന്നെന്ന് ഗവർണർ നിർമാണ പ്രഖ്യാപനവേളയിൽ പറഞ്ഞു. മേഖലയിലെ പ്രധാന പദ്ധതികളിലൊന്നായാണ് സെവൻ പദ്ധതി പരിഗണിക്കുന്നത്. വിനോദസഞ്ചാരി കൾക്ക് വർഷം മുഴുവനും അസീറിനെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഒ രു ചുവടുവെപ്പാണിതെന്നും ഗവർണർ പറ ഞ്ഞു.സൗദിയിലെ വിനോദ മേഖല മെച്ചപ്പെടുത്തു ന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെയും ‘വിഷ ൻ 2030’ന്റെ പ്രവർത്തനങ്ങളെയും പ്രതിഫ ലിപ്പിക്കുന്ന ഒരു അഭിലാഷ പദ്ധതിയെ പ്രതി നിധീകരിക്കുന്നതാണ് അസീറിലെ വിനോദ കേന്ദ്രമെന്ന് സെവൻ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അബ്‌ദുല്ല ബിൻ നാസർ അൽദാവൂദ് പറഞ്ഞു.അബഹയിലെ വിനോദ കേന്ദ്രം 400 കോടി റിയാൽ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്യും. 2030-ഓടെ ഇത് 50 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിക്കും. അസീർ മേഖല യിലെ താമസക്കാർക്ക് പ്രത്യക്ഷമായും പ രോക്ഷമായും നൂറുകണക്കിന് തൊഴിലവസ രങ്ങൾ സൃഷ്ടിക്കുമെന്നും സെവൻ കമ്പനി ചെയർമാൻ പറഞ്ഞു.

Comments are closed.