കുടുംബ സന്ദർശന വിസക്ക് അപേക്ഷകർ നിരവധി; ആദ്യ ദിനം 1763 അപേക്ഷകൾ സ്വീകരിച്ചു

കുവൈത്ത് സിറ്റി: ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദർശന വിസകള്‍ പുനരാരംഭിച്ചതോടെ പ്രവാസികൾ കുടുംബത്തെ കൂടെ കൂട്ടാനുള്ള തയാറെടുപ്പിൽ. വിസക്കായി ആദ്യ ദിവസം തന്നെ നിരവധി അപേക്ഷകർ രാജ്യത്തെ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാർട്ടുമെന്റുകളിൽ എത്തി. 5000ത്തിലധികം പേരാണ് വിസ അപേക്ഷ സ്വീകരിക്കൽ നടപടികൾ ആരംഭിച്ച ആദ്യ ദിവസമായ ബുധനാഴ്ച അപേക്ഷ സമർപ്പിച്ചത്. ഇതില്‍ 1,763 അപേക്ഷകള്‍ സ്വീകരിക്കുകയും വിസ അനുവദിക്കുകയും ചെയ്തു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകൾ നിരസിച്ചു.

മെറ്റ പോര്‍ട്ടല്‍, സഹൽ ആപ് എന്നിവ വഴി മുൻകൂട്ടി ബുക്ക് ചെയ്താണ് അപേക്ഷയുമായി റസിഡൻസി ഓഫിസുകളിൽ എത്തേണ്ടത്. ആവശ്യമായ രേഖകൾ ഇല്ലാത്ത അപേക്ഷകൾ തള്ളിക്കളയും. അപേക്ഷകന് ചുരുങ്ങിയ പ്രതിമാസ ശമ്പളം 400 ദീനാര്‍ നിർബന്ധമാണ്. മറ്റു ബന്ധുക്കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കുള്ള ചുരുങ്ങിയ ശമ്പളം 800 ദീനാറാണ്.അപേക്ഷയോടൊപ്പം കുവൈത്ത് ദേശീയ വിമാനക്കമ്പനികളുടെ റിട്ടേണ്‍ ടിക്കറ്റും, തൊഴില്‍ വിസയിലേക്കോ ഫാമിലി വിസയിലേക്കോ മാറ്റില്ലെന്നും, വിസിറ്റ് വിസ കാലാവധി പാലിക്കുമെന്നുമുള്ള സത്യപ്രസ്താവനയും നല്‍കണം. താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. കുടുംബ സന്ദർശന വിസകള്‍ക്ക് പ്രത്യേക പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഒരു മാസമാണ് വിസ അനുവദിക്കുക. വിസ ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം കുവൈത്തിലെത്തണം. അതേസമയം, അപേക്ഷകർ ഏറിയതോടെ പല ഗവർണറേറ്റുകളിലും ദിവസവും അനുവദിക്കുന്ന അപേക്ഷകരുടെ എണ്ണം രണ്ടാഴ്ചകളിലേക്ക് തികഞ്ഞിട്ടുണ്ട്.

Comments are closed.