സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം, ആശങ്ക വേണ്ട

ജിദ്ദ – സൗദിയിൽ കൊറോണ വൈറസ് വകഭേദമായ ജെ.എൻ-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയിൽ പെട്ടതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ജെ.എൻ-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. എന്നാൽ ഇതോടൊപ്പം തീവ്രപരിചരണ വിഭാഗങ്ങളിൽ അഡ്മിറ്റിലുള്ള രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.

 

കോവിഡ്-19 വൈറസ് വകഭേദങ്ങളിൽ ഒന്നാണ് ജെ.എൻ-1 വകഭേദം. ഇത് ഒരു പുതിയ പകർച്ചവ്യാധിയാണെന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ല. കോവിഡ് വാക്സിൻ കുത്തിവെപ്പ് ഫലപ്രാപ്തി നിലവിലുണ്ട്. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കടുത്ത നിയന്ത്രണങ്ങൾ ബാധകമാക്കേണ്ട ആവശ്യമില്ലെന്നും പബ്ലിക് ഹെൽത്ത് അതോറിറ്റി പറഞ്ഞു.

 

അതിവേഗത്തിൽ വ്യാപിക്കുന്നതിനാൽ ജെ.എൻ-1 വ്യത്യസ്ത ഇനത്തിൽ പെട്ട വൈറസ് വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാൽ ആശങ്കയുണ്ടാക്കുന്ന വകഭേദമായി ഇതിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വൈറസിന്റെ പുതിയ സ്ട്രെയിൻ ആയി ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ് വാക്സിനുകളുടെ ഫലസിദ്ധി കുറയുന്ന പശ്ചാത്തലത്തിൽ ഇതിൻ്റെ അപകട സാധ്യത കൂടാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Comments are closed.